Sunday, November 1, 2009

വിപ്ലവത്തിന്റെ വഴികളില്‍

പത്തു വര്‍ഷം മുന്‍പേ കോളേജ് മാഗസിനില്‍ എഴുതിയ കവിതയാണു.
നഷ്ട്ടപ്പെട്ടുപോയെന്നു വിചാരിച്ചതാണു.പക്ഷെ സുഹ്രുത്ത് ഉഷസ്സ് മാഗസില്‍ സൂക്ഷിച്ചുവെച്ചിരുന്നു.
ഇ മെയിലില്‍ സ്കാന്‍ ചെയ്തു അയച്ചു തന്നു

Sunday, October 18, 2009

ലവ് ജിഹാദ്

നാവുകുഴക്കുന്ന
അറബിപ്പേരും
താടിയും നിസ്ക്കാരതയമ്പും
എത്രവട്ടം നിന്നെ
തോക്കുകള്‍ക്കൊറ്റികൊടുത്തു.

തെരുവോരങ്ങളില്‍
ചത്തുമലച്ചിട്ടും
തീവ്രവാദിയെന്ന പേരു
വിളിച്ചു വിളിച്ചു പേരാവുമ്പോഴും
നിര്‍ത്താറയാലില്ലെ
നിന്റെ‘ഹറാമ്പറപ്പ്

ഒരു പശുവിനെപ്പോലും
സ്നേഹിക്കാനറിയാത്ത ഹമുക്കേ
എന്തിനാ നീ വേലിചാടുന്ന
മുഹബ്ബത്ത് കിനാവു കാണുന്നത്

Sunday, October 4, 2009

അറിയാത്തവന്‍ ( ജ്യോനവന്‍ നിനക്കായി)

MSL





മരണമെഴുതി
വെന്റിലേറ്ററിനകത്തേക്കു
ടാക്സിപിടിച്ചു പോയവനേ
കണ്ടിരുന്നുവോ നീ
പൂപോലെ നിന്റെ മേല്‍
‍പൊഴിഞ്ഞു വീഴുന്നപ്രാര്‍ത്ഥനകളെ.......

ആള്‍ക്കൂട്ടങ്ങളില്‍
ബഹളങ്ങളില്‍
അപരിചിതരായവര്‍
‍നമ്മളിരുവരും
പേരു പോലും ചോദിച്ചില്ലയെന്നിട്ടും
എന്റെയേതുവേനലിലാണു നീ
ഒറ്റമഴത്തുള്ളിയായിറ്റിവീണതു
പരിചിതമായിരുന്നെങ്കില്‍
ഒരുകുടക്കീഴില്‍
‍നിന്നൊപ്പമൊരു മഴക്കാലമത്രയും
നടന്നേനെ ഞാന്‍.
മരണത്തിന്റെ ഒറ്റവരിപാതയിലൂടെ
സവാരിപോയവനേ
വരികളെയെന്തിനുമറന്നുവെച്ചു
എനിക്കിടക്കിടെ വായിച്ചുകരയുവാനോ?

Wednesday, September 30, 2009

ഉമ്മ സ്വപ്നം

പകല്‍ തിരക്കുകളില്‍
ഉമ്മ വരാറില്ല
കാത്തിരിക്കുന്നുവെന്നോര്‍മ്മപ്പെടുത്താന്‍
ജീവിതം പാതിപകുത്തെടുത്തവള്‍
‍മിസ്സ് കോളുകളടിക്കുംനേരവും
ഉമ്മയോടു മിണ്ടിയിട്ടെത്ര
കാലമായെന്നോര്‍ക്കാറില്ല.

വാക്കിനെ മെരുക്കി
കവിതയാക്കിയൊന്നടുക്കിവെക്കുവാന്‍
‍രാവിലുറങ്ങതിരിക്കുമ്പോഴും
ഉമ്മമാത്രമൊരു വരിയായെത്തുന്നില്ല

എന്നാലുംപനിച്ചും ചുമച്ചും
ദുസ്വപ്നങ്ങളില്‍ ‍ഒറ്റക്കുറങ്ങുമ്പോള്‍
‍നിറുകയില്‍ ചുംബിച്ചുറാങ്ങാതെ
നീറുന്നൊരുമ്മ സ്വപ്നം
കാതുനോവിക്കാതെപ്രാര്‍ത്ഥിക്കാറുണ്ട്
ദെണ്ണം മാറുംവരെയും
കണ്ണടയാതെ കൂട്ടിരിക്കാറുണ്ട്