Wednesday, March 25, 2009

മാഷ്

വെളുക്കെച്ചിരിച്ചു
വിശേഷം ചോദിച്ചു
കാലന്‍ കുടചൂടി
ഇസ്തിരിയിട്ട നടത്തവുമായി
നാട്ടുകാരുടെ മാഷ്

ശരിയുത്തരത്തിനുമിഠായി
തെറ്റിയാല്‍ ചെവിയില്‍
‍നോവാതെ നുള്ളി
കഥയിലെ ആമയും മുയലുമായി
കുട്ട്യോള്‍ടെ മാഷ്

എഴുതിയും
വായിച്ചും
ഉപദേശിച്ഛും
അടുക്കളത്തോട്ടത്തില്‍
‍തൊഴുത്തില്‍
വീട്ടുകാരുടെ മാഷ്

സ്കൂളും കുട്ട്യോളും
കണ്ണടയും കരയുമ്പോള്‍
‍പെന്‍ഷന്‍ മാഷായി
മാഷ് വെളുക്കെച്ചിരിച്ചു

Friday, February 13, 2009

ഭ്രാന്ത്,ഭ്രാന്താശുപത്രി

കാണുന്നവര്‍
‍നോക്കുന്നവരൊക്കെയും
ഭ്രാന്തന്‍മാരാകുന്നിടം
ഭ്രാന്താശുപത്രി

ചങ്ങലയോട് കയര്‍ത്ത്
കാലുവ്രണപ്പെട്ടവര്‍
വ്രണിതമന്‍സ്സിലേക്കാര്‍ക്കുന്ന
ഈച്ചയെ ആട്ടിത്തെളിക്കുന്നു

ജീവിതം താഴേക്കുരുട്ടി
ആര്‍ത്തട്ടഹസിക്കുന്നവര്‍,
കരയുന്നവര്‍,
ചിരിക്കുന്നവര്‍
ഏതുപാട്ടിനാണീണം
തെറ്റിയന്നറിയാതവര്‍
‍പാടുന്നുണ്ട്,
പ്രണയഗാനം,
വിപ്ലവഗീതം,
താരാട്ടുപാട്ട്.

ആര്‍ക്കും തല്ലിച്ചതക്കാമവരെ
എറിഞ്ഞോടിക്കാം
ഭ്രാന്തന്റെ
പക്ഷത്തുനിന്നാരുംവരില്ല
ന്യായവാദങ്ങളായി

ശല്യമേറുമ്പോള്‍
‍കെണിവെച്ചുപിടിച്ചെലിയെപ്പോലെ
കറന്റടിപ്പിച്ചു കൊല്ലാം
അക്രമാസക്തരാണവര്‍
‍ചിത്തഭ്രമക്കാര്‍

‍സന്ദര്‍ശകര്‍ വരാറില്ല
കത്തയക്കാറില്ല
കുശലാന്വേഷണമില്ല

നാറും മുമ്പേ
എടുത്തു മാറ്റുവാന്‍
ഇടക്കു വരാറുണ്ടത്രെ
പഴയൊരാംബുലന്‍സ്.


Wednesday, December 24, 2008

അര്‍ബുദവാര്‍ഡ്

കരിക്കുംതോറും
പുനര്‍ജ്ജനിക്കുന്ന
കോശങ്ങളെപ്പോലെ
അര്‍ബുദവാര്‍ഡ്
ഒഴിയും തോറും
നിറയുന്നു

കിടക്കകളില്‍‍
മരണത്തെ കാത്തുകിടക്കുന്നവര്‍‍
വിധിയോട്ചോദ്യം
ചോദിച്ചു കൊണ്ടേയിരിക്കുന്നു

വേദനക്കു
കൂട്ടിരിക്കുന്നവര്‍‍
നിശബ്ദമായി പ്രാര്‍ഥിക്കുന്നു.
ദൈവമേ....
മരണത്തെക്കൊണ്ടിവരെ
അനുഗ്രഹിക്കുക.

ഒരോ റേഡിയേഷനിലും
പ്രതീക്ഷയുടെ നാമ്പു മുളപ്പിക്കുന്നവര്‍
തിരിച്ചുപോക്കിന്റെതിയ്യതി
കുറിച്ചിരിക്കുന്നു.

ജീവിതം കൈവിട്ടുപോയവര്‍‍
മരണത്തിന്റെ കണ്ണാടിനോക്കി
നിസ്സഹായരാവുന്നു

രാത്രി
കൂട്ടുവന്നവരുറങ്ങുമ്പോ
‍അര്‍ബുദ വാര്‍ഡില്‍
‍രോഗവും രോഗിയും
തനിച്ചാവുന്നു

ജീവിതവും മരണവും
കടിപിടി കൂടുന്നിടത്ത്
ആരും കേള്‍ക്കാത്ത നിലവിളികള്‍
മാത്രംബാക്കിയാവുന്നു.

Friday, September 26, 2008

പട്ടാളക്കാരന്റെ ഭാര്യ

പട്ടാളക്കാരന്റെ ഭാര്യ
അതിര്‍ത്തിയിലെ
ഓരോ വെടിവെപ്പിലും
ഒരായിരം തവണ
വെടിയേറ്റു പിടയാറുണ്ട്

വൈധവ്യത്തിന്റെ
വെളുത്തനൂലിനാല്‍ നെയ്ത
കല്ല്യാണപ്പുടവ
ഇടക്കൊക്കെയെടുത്തു
മണക്കാറുണ്ട്
മധുവിധുവിന്റെയൊരു
പൂമണത്താല്‍
ഒരുമിച്ചുള്ളോരു
വസന്തമോര്‍ത്തു
അടുത്തൊരവധിക്കാലത്തിനായുള്ളൊരു
കാത്തിരിപ്പ്

ഇടക്കുവരുന്ന
കത്തുകളില്‍
നേരില്‍ കാണനൊരു
പ്രാര്‍ഥന
ആയുര്‍ബലത്തിനായൊരു
നേര്‍ച്ച
കൈവിട്ടു പോവാത്തൊരു
മനോധൈര്യം

യുദ്ധത്തിലപഹരിക്കപ്പെട്ടവന്‍
കറുത്തയക്കങ്ങളില്‍
ചൂടപ്പമവുമ്പോള്‍
കാണാറുണ്ട് ഞാന്‍
അയലത്ത്
പൂജാമുറിയില്‍
കണ്ണീര്‍ നേദിച്ചുപ്രാര്‍ഥിക്കുന്ന
പട്ടാളക്കാരന്റെ ഭാര്യയെ.....